Friday 29 June 2012

ഭാരമില്ലയ്മയാണ് എന്‍റെ ഭാരം

(ഒരു ചെറുകഥ) 

അയാള്‍ ആലോചനയിലാണ്..
ഇന്ന് അല്ലെങ്കില്‍ നാളെ.. അതുമല്ലെങ്കില്‍ മറ്റന്നാള്‍ (അതിനപ്പുറം പറ്റില്ലഒരു മഹദ് സാഹിത്യകാരനായി അറിയപ്പെടാനുള്  ചില മാര്ഗ്ഗങ്ങള്‍ ആവിഷക്കരിക്കുന്നതിന്റെ അവസാന ഘട്ടം ന്ന് വേണമെങ്കില്‍ പറയാം..
ഇതുമല്ലെങ്കില്‍ പഴയ കണക്കെഴുത്ത് പണിക്കു തന്നെ പോകാം..
 പക്ഷേ സാഹിത്യത്തിന്റെ ലേബലില്‍ തന്നെ അറിയപ്പെടണം..
അതിനാണല്ലോ ഭാര്യയെ ഉപേക്ഷിച്ചതുംമക്കളെ തിരിഞ്ഞു നോക്കാത്തതുംഅച്ഛനുമമ്മയും മരിച്ചപ്പോള്‍ പോലും വീട്ടില്‍ പോകാതിരുന്നതും..
തന്റെ എഴുത്ത് ആകെ പ്രശ്നമാണെന്ന് വായനക്കാരും നിരൂപകരും, ചില സാഹിത്യകാരന്മാരും  വിലയിരുത്തിയിരിക്കുന്നു..

ലാളിത്യം കൂടി പോയി.. കുറച്ചു ൂടെ മനുഷ്യന് മനസ്സിലാകാത്ത ഭാഷയെടുത്തു കൈകാര്യം ചെയ്താല്‍ നില നിലക്കാമെന്ന്..
തിരിച്ചുംമറിച്ചുംവളച്ചുംചെരിച്ചും എഴുതിയിട്ടും കനം വരുന്നില്ല.. എന്തെഴുതിയാലും അതൊക്കെ വായിക്കുന്നവര്ക്ക് മനസ്സിലാകുന്നു
ഇവന്മാര്ക്ക് മനസ്സിലാകരുത്‌ ന്ന് കരുതിയാണ് കഴിഞ്ഞ കഥയില്‍ അങ്ങനെയൊരു വളച്ചൊടിക്കല്‍ നടത്തി,  ഉഗ്രന്‍ പദങ്ങള്‍ എടുത്തു പ്രയോഗിച്ചത്..

"ഉത്കൃഷ്ടമായ ബന്ധങ്ങളെ വിഷലിപ്തമാക്കി വിവാദം സൃഷ്ടിച്ചു അതില്‍ നിന്ന് ലാഭം നേടിയെടുക്കുന്ന നരാധമന്മാരെ കണ്ടെടുത്തു ഉന്മൂലനം ചെയ്യുക വഴിമലീമസമായി കൊണ്ടിരിക്കുന്ന  സമൂഹത്തിന്റെ മുഖച്ഛായ മാറ്റിഒര സമൂഹ്യപരിവര്ത്തനം നടത്തുക ന്നാ ലക്ഷ്യതോടെ മുന്നേറിയ വിനയന്‍ ഒറ്റപ്പെട്ടു പോയി.. 
അന്ത്യനിമിഷങ്ങളില്‍ രേഖ വിനയനോട് ചേര്ന്നിരുന്നു..
ദീര്ഘനിശ്വാസങ്ങളുടെ അകമ്പടിയോടെ മെല്ലെ മൊഴിഞ്ഞു.. 
ജന്മം പുണ്യമാണ്.. ഇല്ലാതാകുന്ന നിമിഷത്തോടെ യാത്ര ചൊല്ലുന്ന ത്മാവ് മറ്റൊരു ശരീരം കണ്ടെത്തി തന്‍റെ കര്മം 
പൂര്ത്തീകരിക്കുന്നു.. എന്റെ ശ്വാസം നിലച്ചാല്‍ വിനയന്‍ ഓര്‍ക്കണം രേഖ മറ്റൊരു ശരീരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞെന്ന്.. തൊരിക്കലുമൊരവസാനമല്ല...
ഒരു പ്രപഞ്ച രഹസ്യം മാത്രം.. 
നിരന്തരമായ പ്രവര്ത്തി കൊണ്ടേ ആശയങ്ങളെ പ്രാവര്ത്തികമാക്കാന്‍ സാധിക്കൂ...
നൈരന്തര്യം കണക്കാക്കാതെ വരും ന്മത്തിന്റെ കാത്തിരിപ്പിലേക്ക് - പുതിയ മിടിപ്പിലേക്ക് കാലൂന്നുന്ന നിന്നെ സ്നേഹിച്ച പെണ്കുട്ടിക്ക് നീ മംഗളങ്ങള്‍ നേരണം..
നിയോഗം.. 
നിന്‍റെ കര്മം മറ്റൊന്നാണ്.. തിനായി മാത്രം നീ ചരിക്കുക.. ഓരമ്മകള്‍ ശാപങ്ങള്‍ മാത്രമെന്ന സത്യം മനനം ചെയ്യുക..   "

ഏറ്റില്ല.. എന്ന് മാത്രമോ ചീറ്റി പോയി എന്ന് വേണമെങ്കില്‍ പറയാം..  കനം പോരഞ്ഞിട്ടാണോ.. സര്വ്വമാന എഴുത്തുകാരുടെയും കനപ്പെട്ട  പുസ്തകങ്ങള്‍ ചവച്ചിറക്കിയിട്ടുംഫലം കാണുന്നില്ല..
എല്ലാ വിധ ചേരുവകളും ചേര്ത്തിട്ടും പരിഹസിക്കാനായിട്ടു  കൂടി ഒരുത്തനും എന്റെ പുസ്തകം തൊടുന്നില്ല..

മനുഷ്യന് മനസ്സിലായാലും മനസ്സിലാകാതെ നില്ക്കുന്ന ഒരെഴുത്ത് രീതി അവലംബിക്കണം..
സാധ്യമോ?

പേന അയാള്‍ നിലത്തു വച്ചു... കടലാസുകെട്ടുകള്‍ ഒതുക്കി മേശക്കരികിലെ ചുമരിനോട് ചേര്‍ത്ത് വച്ചു...
ജനങ്ങള്‍ വായിച്ചാലെ എഴുത്തുകാരന് തൃപ്തിയുള്ളൂ.. 
 പ്രക്രിയ ഇവിടെ പരാജയപ്പെട്ടിരിക്കുന്നു.. 
എഴുതാനായി മെനക്കെട്ട് നേരം കളഞ്ഞു താടി വളര്‍ത്തി ഇവിടെ ഇരുന്നിട്ട് വല്ല പ്രയോജനവുമുണ്ടായോ?
എഴുത്ത് മനസ്സിലേക്ക് കടന്നു വരണം.. കഥയുംകഥാപാത്രങ്ങളും സ്വയം  അവതരിക്കണം.. സൃഷ്ടി എളുപ്പമല്ല.. 

ഇപ്പോള്‍ ഇവിടെ ഇയാള്‍ വിജയിച്ചിരിക്കുന്നു.. തിരിച്ചറിവ് വിജയമല്ലേ

അന്വേഷിച്ചതെന്തോക്കയോ... കണ്ടെത്തിയത് മറ്റെന്തൊക്കെയോ...
തീര്ച്ചയായും ഒരവസരം വന്നാല്‍, ആശയങ്ങള്‍ മനസ്സില്‍ ഊറി കൂടി എന്നെ എരിപൊരി സഞ്ചാരം കൊള്ളിച്ചാല്‍...  വായനക്കാരാനിനക്ക് മനസ്സിലാകാത്ത ഭാഷ എനിക്ക് വഴങ്ങിയാല്‍ ഞാന്‍ തിരിച്ചു വരാം.. അയാള്‍ ആത്മഗതം ഉറക്കെ ഉരുവിട്ടു...
 തിരിച്ചുപോക്ക് എനിക്ക് സമാധാനം തന്നില്ലെങ്കില്‍ ഒരു പക്ഷേ എനിക്ക് വഴങ്ങുന്ന  ഭാഷയുമായി ഞാന്‍ തിരിച്ചു വന്നേക്കും..
തല്ക്കാലം വിട.. അയാള്‍ ആശ്വാസത്തോടെ കിടക്കയില്‍ കയറി മലര്‍ന്നു കിടന്നു...